❝ലോകകപ്പിൽ രണ്ട് തവണയിൽ കൂടുതൽ റണ്ണറപ്പുകളായ മൂന്നു ടീമുകൾ ❞ |FIFA World Cup |Qatar 2022

ഓരോ നാല് വർഷത്തിനും ശേഷം ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ വേൾഡ് കപ്പ് വിരുന്നെത്തും.ലോകത്തിലെ ഏറ്റവും വലുതും രസകരവുമായ കായിക ഇനമാണ് ഫിഫ ലോകകപ്പ് എന്നത് നിസ്സംശയം പറയാം. ഫിഫ ലോകകപ്പ് നേടുക എന്നത് ഏതൊരു കളിക്കാരന്റെയും രാജ്യത്തിന്റെയും സ്വപ്നമാണ്. എന്നാൽ ഈ അഭിമാനകരമായ ട്രോഫി നേടാനുള്ള അവസരം ഏറ്റവും മികച്ചവർക്ക് മാത്രമേ ലഭിക്കൂ.സന്തോഷത്തിന്റെയും കണ്ണീരിന്റെയും കളിയാണ് ഫുട്ബോൾ.

ചിലപ്പോൾ നിങ്ങൾ വിജയിക്കും, ചിലപ്പോൾ നിങ്ങൾ തോൽക്കും അതാണ് കാല്പന്തിന്റെ സൗന്ദര്യം.പക്ഷേ, ലോകകപ്പ് ഫൈനൽ തോൽക്കുന്നത് ആരും നേരിടാൻ ആഗ്രഹിക്കാത്ത കാര്യമാണ്.കിരീടത്തിന്റെ വളരെ അടുത്തെത്തുമ്പോൾ അത് ഹൃദയഭേദകമാണ്,എന്നിരുന്നാലും, ഇത് ഗെയിമിന്റെ അനിവാര്യമായ ഭാഗമാണ്.രണ്ടിൽ കൂടുതൽ തവണ ഫിഫ ലോകകപ്പ് ഫൈനലിൽ തോറ്റ മൂന്ന് ടീമുകൾ ഏതാണെന്നു നോക്കാം.

അർജന്റീന – ലോകകപ്പിന്റെ കാര്യമെടുത്താൽ ലാറ്റിനമേരിക്കൻ രാജ്യം മൂന്ന് ഫിഫ ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ടു. 1930, 1978,1986, 1990, 2014 എന്നീ അഞ്ച് തവണയാണ് അവർ ഫൈനലിലെത്തിയത്. 1978ലും 1986ലും ലോക ചാമ്പ്യന്മാരായി.17 ഫിഫ ലോകകപ്പുകളിൽ അർജന്റീന പങ്കെടുത്തിട്ടുണ്ട്. രണ്ട് തവണ മാത്രമാണ് അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത്, അത് 1958 ലും 1962 ലും ആയിരുന്നു. അതിനുപുറമെ അവർ എപ്പോഴും നോക്കൗട്ട് റൗണ്ടിൽ എത്തിയിരുന്നു. 162 മത്സരങ്ങൾ കളിച്ച മെസ്സി രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം, ൮൬ ഗോളുകൾ നേടിലയണൽ മെസ്സി തന്നെയാണ് രാജ്യത്തിനായി ടോപ് സ്കോറർ.

നെതർലാൻഡ്സ് –അർജന്റീനയെ പോലെ തന്നെ ഫിഫ ലോകകപ്പ് ഫൈനലിൽ നിർഭാഗ്യമുള്ള ടീമാണ് ഹോളണ്ട്.യൂറോപ്യൻ രാഷ്ട്രം 3 തവണ ഫിഫ ലോകകപ്പ് ഫൈനലിൽ എത്തിയിട്ടുണ്ട്, എല്ലാ അവസരങ്ങളിലും പരാജയപെടനയിരുന്നു വിധി.നെതർലൻഡ് 10 ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്, അവരുടെ മികച്ച പ്രകടനം 1974,1978, 2010 വർഷങ്ങളിൽ റണ്ണറപ്പുകളായിരുന്നു. മാത്രമല്ല, ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഹോളണ്ട് പുറത്തായിട്ടില്ല. നെതർലൻഡ്‌സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് വെസ്‌ലി സ്‌നൈഡർ. 2018ൽ വിരമിക്കുന്നതിന് മുമ്പ് അദ്ദേഹം രാജ്യത്തിനായി 134 മത്സരങ്ങൾ കളിച്ചു. 102 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ നേടിയ റോബിൻ വാൻ പേഴ്‌സിയാണ് നെതർലൻഡ്‌സിന്റെ ടോപ് സ്കോറർ.

ജർമ്മനി –പട്ടികയിലെ ഏറ്റവും ആശ്ചര്യജനകമായ പേര് ജർമ്മനിയാണ്. നാല് ഫിഫ ലോകകപ്പ് ട്രോഫികൾ നേടിയെങ്കിലും ഫൈനലിൽ തോറ്റ ടീമിന്റെ പട്ടികയിൽ ജർമ്മനി ഒന്നാമതെത്തി. നാല് ഫിഫ ലോകകപ്പ് ഫൈനലുകളിൽ റെക്കോർഡ് തോൽവിയാണ് യൂറോപ്യൻ രാജ്യത്തിന് ലഭിച്ചത്.എട്ട് തവണ ഫിഫ ഫൈനലിലെത്തിയ അവർ അതിൽ നാല് തവണ വിജയിക്കുകയും നാല് തവണ റണ്ണർ അപ്പ് ആവുകയും ചെയ്തു. 2002ലാണ് ജർമ്മനി അവസാനമായി ലോകകപ്പിൽ നേരിട്ട തോൽവി.

150 മത്സരങ്ങൾ കളിച്ച ജർമ്മനിയുടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ലോതർ മത്തൗസ്. ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (25) കളിച്ച കളിക്കാരനെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. കൂടാതെ, 4 ലോകകപ്പുകളിൽ നിന്ന് 16 ഗോളുകൾ നേടിയ മിറോസ്ലാവ് ക്ലോസെ ഫിഫ ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്‌കോററാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ 71 ഗോളുകളുമായി ജർമ്മനിയുടെ എക്കാലത്തെയും ടോപ് സ്‌കോറർ കൂടിയാണ് അദ്ദേഹം.

Rate this post