❝ഫുട്ബോൾ ലോകത്തെ അമ്പരിച്ച ഗോൾ നേടിയ സൗദി താരം സയീദ് അൽ ഒവൈറാൻ❞ |Saeed Al-Owairan |Qatar 2022

10-ാം നമ്പർ തന്റെ പകുതിയിൽ തന്നെ പന്ത് കൈക്കലാക്കി ഒന്നിനുപുറകെ ഒന്നായി അമ്പരന്ന എതിർ ഡിഫെൻഡർമാരെ മറികടന്ന് മുന്നേറി കൊണ്ട് നിസ്സഹായനായ ഗോൾ കീപ്പറെയും മറികടന്ന് പന്ത് വലയിലാക്കി. ഈ വിവരണം കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നന്നത് 1986 ലെ ഇംഗ്ലണ്ടിനെതിരെ ഡീഗോ മറഡോണ നേടിയ ഐതിഹാസിക ഗോൾ ആയിരിക്കും.

പക്ഷെ എട്ട് വർഷത്തിന് ശേഷം യുഎസിൽ വെച്ച് ബെൽജിയത്തിനെതിരെ സൗദി സ്‌ട്രൈക്കർ സയീദ് അൽ ഒവൈറാൻ നേടിയ സോളോ ഗോളിനെകുറിച്ചാണ്.സൗദി അറേബ്യയുടെ ചരിത്രത്തിൽ വിസ്മയിപ്പിക്കുന്ന ഗോൾ ഇന്നും ഒരു അത്ഭുതമായി തന്നെ തുടരുന്നു.ലോകമെമ്പാടുമുള്ള ആരാധകർ ഗോൾ നേടിയ അൽ ഒവൈറാനെ പ്രശംസ കൊണ്ട് മൂടുകയും ചെയ്തു.എന്നിട്ടും ചില ഭാഗങ്ങളിൽ ആ ഗോൾ വിചിത്രമായി പരിഹസിക്കപ്പെട്ടു. എന്തുകൊണ്ടാണ് അത് തെറ്റിദ്ധരിക്കപ്പെടുന്നത്?.ഒരുപക്ഷെ മറഡോണയുമായുള്ള താരതമ്യം അതിന് ഒരു കാരണമായി തീർന്നു .

എല്ലാത്തിനുമുപരി, ഇംഗ്ലണ്ടിനെതിരായ എൽ ഡീഗോയുടെ ഗോൾ എക്കാലത്തെയും മികച്ച സ്‌കോറാണെന്ന് ഫുട്ബോൾ ചരിത്രങ്ങളിൽ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ മെക്സിക്കോ സിറ്റിയിൽ വെസ്റ്റ് ജർമ്മനിയെ 3-2 ന് തോൽപ്പിച്ച് അർജന്റീന രണ്ടാം തവണയും ട്രോഫി ഉയർത്തി.അൽ-ഒവൈറന്റെ ഗോളിന് മറ്റുള്ളവയെപ്പോലെ പാരമ്പര്യവുമായി മത്സരിക്കാൻ പ്രയാസമാണെങ്കിലും അതിന് അതിന്റേതായ സമ്പന്നമായ കഥയും സന്ദർഭവുമുണ്ട്. 1982 ൽ പങ്കെടുത്ത കുവൈറ്റാണ് വേൾഡ് കപ്പിൽ പങ്കെടുത്ത ആദ്യ ജിസിസി രാജ്യം.ഇറാഖും (1986) യുഎഇയും (1990) വേൾഡ് കപ്പ് കളിച്ചു, 1994 ലെ യു എസ്എ വേൾഡ് കാപ്പിലാന് സൗദി ആദ്യമായി വേൾഡ് കപ്പിൽ പന്ത് തട്ടിയത്.

യുഎസ്എ ’94-ലേക്കുള്ള സൗദിയുടെ യാത്ര യാത്ര ഒരു സ്വാഭാവിക മുന്നേറ്റമായിരുന്നു, എന്നിരുന്നാലും കുറച്ച് പേർ ടീമിന് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാനുള്ള പ്രതീക്ഷ നൽകിയിരുന്നു. നെതർലാൻഡ്‌സ്, ബെൽജിയം, സീരിയൽ ആഫ്രിക്കൻ ക്വാളിഫയർമാരായ മൊറോക്കോ എന്നിവരോടൊപ്പമുള്ള ഗ്രൂപ്പിൽ.അമേരിക്കയിൽ സൗദികൾ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ ആരംഭിച്ചു. 1994 ജൂൺ 20-ന്, റൊണാൾഡ് കോമാൻ, ഡെന്നിസ് ബെർഗ്കാംപ്, മാർക്ക് ഓവർമാർസ്, ഫ്രാങ്ക് റിജ്കാർഡ്, ഡി ബോർ ഇരട്ടകളായ ഫ്രാങ്ക്, റൊണാൾഡ് എന്നിവരടങ്ങുന്ന ഡച്ച് ടീമിന് എതിരെ, ഫുവാഡ് അൻവറിന്റെ ഹെഡറിലൂടെ സൗദി 18-ാം മിനിറ്റിൽ ലീഡ് നേടി. വളരെ ആത്മവിശ്വാസത്തോടെ കളിക്കുകയും, രണ്ടാം പകുതി വരെ നീട്ടി.70 മിനിറ്റിൽ പകരക്കാരനായ ഗാസ്റ്റൺ ടൗമെന്റിന്റെയും വിം ജോങ്ക് ഗോളുകളിൽ ഡച്ച് ടീം വിജയം നേടി.

തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ സൗദി അറേബ്യയുടെ പ്രകടനം പ്രതീക്ഷകൾക്കപ്പുറമായിരുന്നു.അഞ്ച് ദിവസത്തിന് ശേഷം, സാമി അൽ-ജാബറിന്റെ പെനാൽറ്റിയും അൻവറിന്റെ ലോംഗ് റേഞ്ച് ഗോളിലൂടെയും ജയന്റ്സ് സ്റ്റേഡിയത്തിൽ മൊറോക്കോയ്‌ക്കെതിരെ ചരിത്രപരമായ 2-1 വിജയം ഉറപ്പാക്കി.അവസാനം, ജിസിസിയിൽ നിന്നുള്ള ഒരു ടീം ലോകകപ്പ് വിജയം രേഖപ്പെടുത്തിയിരുന്നു.നെതർലൻഡ്‌സിനെയും മൊറോക്കോയെയും തോൽപ്പിച്ച ബെൽജിയത്തെയാണ്സൗദി അവസാന മത്സരത്തിൽ നേരിട്ടത്.

ചുട്ടുപൊള്ളുന്ന RFK സ്റ്റേഡിയത്തിൽ 52,000 ആരാധകർക്ക് മുന്നിൽ മത്സരം തുടങ്ങി അഞ്ച് മിനിറ്റ് ശേഷം സൗദി പകുതിയുടെ മധ്യത്തിൽ പന്ത് ലഭിച്ച ഒവൈറാൻ ബെൽജിയൻ ബോക്സ് ലക്ഷ്യമാക്കി കുതിച്ചു. ബെൽജിയൻ ഡിഫെൻഡർമാരെ വകഞ്ഞ് മാറ്റി മുന്നിലെ തടസ്സങ്ങളെ യദേഷ്ടം മറികടന്ന് ലോകകപ്പ് കണ്ട എക്കാലത്തെയും മികച്ച ഗോളുകളിൽ ഒന്ന് നേടി.ഏതാണ്ട് എട്ട് വർഷം മുമ്പ് മെക്സിക്കോയിൽ വെച്ച് ഇംഗ്ലണ്ട് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ മറഡോണ സമീപിച്ചതിന്റെ ഏതാണ്ട് കൃത്യമായ സ്ഥലത്ത് നിന്ന് അൽ-ഒവൈറാൻ ഇപ്പോൾ ബെൽജിയത്തിന്റെ ഒന്നാം നമ്പർ മൈക്കൽ പ്രൂഡ് ഹോമിനെ മറികടന്നു. ബെൽജിയത്തിനെയുള്ള ഒരു ഗോൾ വിജയത്തോടെ സൗദി ആറ് പോയിന്റുമായി അവസാന പതിനാറിലേക്ക് യോഗ്യത നേടി.

ഒരു മിഡിൽ ഈസ്റ്റേൺ ടീമും ഇതുവരെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടില്ല.ലോക്കൗട്ട് ഘട്ടങ്ങളിൽ സ്വീഡൻ ആയിരുന്നു സൗദിയുടെ എതിരാളികൾ ,കരുത്തരായ സ്വീഡന് മുന്നിൽ പൊരുതിയെങ്കിലും ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപെടനയിരുന്നു സൗദിയുടെ വിധി. അൽ ഒവൈറാന്റെ മാന്ത്രിക ഗോളിന്റെ പേരിലാണ് ആ വേൾഡ് കപ്പിൽ സൗദി അറിയപ്പെട്ടത്.

Rate this post