പ്രായത്തെ വെല്ലുവിളിച്ച് കൊണ്ട് ഖത്തറിലേക്ക് നാലാമത്തെ വേൾഡ് കപ്പിനിറങ്ങുന്ന തിയാഗോ സിൽവ |Qatar 2022 |Brazil

സെപ്തംബറിൽ 38 വയസ്സ് തികഞ്ഞ സിൽവ തന്റെ നാലാമത്തെ ലോകകപ്പിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസം പരിശീലകൻ ടിറ്റെ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സിൽവയും ഇടം പിടിച്ചിരുന്നു. സിൽവ പ്രായം വെറും സംഖ്യയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

38 കാരനായ സിൽവ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിന്റെ പ്രധാന പ്രതിരോധക്കാരനായി തുടർന്ന് കൊണ്ടിരിക്കുകയാണ്.അദ്ദേഹത്തിന്റെ പ്രതിഭ ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു.ചെൽസി ഡിഫൻഡർ ഈ സീസണിലെ എല്ലാ മത്സരങ്ങളിലും 1375 മിനിറ്റ് കളിച്ചു, രണ്ട് തവണ സ്കോർ ചെയ്തു, തന്റെ കളിജീവിതത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ വേഗത കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ല.

ഗ്ലീസൺ ബ്രെമർ, എഡർ മിലിറ്റോ, മാർക്വിനോസ്, അലക്സ് ടെല്ലസ്, അലക്സ് സാന്ദ്രോ, ഡാനിലോ, 39 കാരനായ ഡാനി ആൽവസ് എന്നിവരുടെ പ്രതിരോധ സേനയുടെ ഭാഗമായാണ് സിൽവ ഖത്തറിലേക്ക് പോകുന്നത്.2014 ടൂർണമെന്റിന് ബ്രസീൽ യോഗ്യത നേടിയത് മുതൽ തന്റെ രാജ്യത്തെ നയിച്ച സിൽവ വീണ്ടും മറ്റൊരു ലോകകപ്പിൽ ബ്രസീലിന്റെ ക്യാപ്റ്റനാകും.2018 ൽ ചെയ്തതിനേക്കാൾ മികച്ച പ്രകടനം നടത്താൻ ഖത്തറിൽ തന്റെ ടീമിന് കഴിയുമെന്ന് സിൽവ പ്രതീക്ഷിക്കുന്നു.

ഖത്തറിൽ ഇറങ്ങുന്നതോടെ നാല് വേൾഡ് കപ്പുകളിൽ കളിച്ച എട്ടാമത്തെ ബ്രസീലിയൻ താരമായി സിൽവ മാറുകയും ചെയ്യും. പെലെ ,റൊണാൾഡോ, കഫു, സാന്റോസ്, നിൽട്ടൺ സാന്റോസ്.കാസ്റ്റിലോ,എമേഴ്‌സൺ ലിയോ എന്നിവരാണ് നാല് ലോകകപ്പ് കളിച്ചത്. ഈ വേൾഡ് കപ്പിൽ നാല് മത്സരങ്ങളിൽ ബ്രസീൽ ക്യാപ്റ്റനായാൽ ഇതിഹാസ താരം കഫുവിന്റെ റെക്കോർഡും സിൽവക്ക് മറികടക്കാം കഫു 11 ലോകകപ്പ് മത്സരങ്ങളിൽ ബ്രസീലിനെ നയിച്ചപ്പോൾ സിൽവ എട്ടു മത്സരങ്ങളിൽ ക്യാപ്റ്റൻ ആയിട്ടുണ്ട്.

2022/23 സീസണിൽ സ്ഥിരതയുള്ള പ്രകടനക്കാരിൽ ഒരാളാണ് ബ്രസീലിയൻ ഡിഫൻഡർ.നിലവിൽ ലോക ഫുട്ബോളിൽ തിയാഗോ സിൽവയെക്കാളും മികച്ച ഡിഫെൻഡറെ കാണാൻ നമുക്ക് സാധിക്കില്ല. പല പ്രമുഖ താരങ്ങളും കളി അവസാനിപ്പിക്കുന്ന ഈ പ്രായത്തിലും യുവ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് 38 കാരൻ പുറത്തെടുക്കുന്നത്.സ്ഥിരതയുടെയും പ്രൊഫഷണലിസത്തിന്റെയും മാതൃകയായ സിൽവയുടെ പ്രതിബദ്ധത, അനുഭവപരിചയം, കഴിവ് എന്നിവയാണ് അദ്ദേഹത്തിന്റെ സ്ഥിരതയ്ക്ക് പിന്നിലെ കാരണം.

14-ആം വയസ്സിൽ ഫ്ലുമിനെസിലെ അക്കാദമിയിലൂടെ വളർന്ന സിൽവ കരിയർ പടുത്തുയർത്താൻ റഷ്യൻ ക്ലബ് ഡൈനാമോ മോസ്കോയിലേക്ക് പോയെങ്കിൽ ഒരു വർഷത്തിന് ശേഷം ഫ്ലുമിനെസിൽ തിരിച്ചെത്തി.2009-ൽ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം 108 തവണ അവർക്കായി കളിച്ചു.അവിടെ വെച്ചാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി സ്വയം സ്ഥാപിക്കുകയും 2012-ൽ മെഗാ സമ്പന്നമായ PSG-യിലേക്ക് മാറുകയും, ലെസ് പാരീസിയൻസിന്റെ പ്രതിരോധത്തിന്റെ ശക്തനായി മാറുകയും ചെയ്തത്. ബ്രസീലിയൻ ദേശീയ ടീമിനോടൊപ്പം 102 മത്സരങ്ങൾ കളിച്ച സിൽവ 7 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post