ഖത്തറിൽ ബ്രസീലിന് ആറാം കിരീടം നേടിക്കൊടുക്കാൻ മുഴുവൻ കരുത്തും ആവാഹിച്ച് വിനീഷ്യസ് എത്തുമ്പോൾ |Qatar 2022 |Vinicius Jr

1958-ലെ സ്വീഡൻ വേൾഡ് കപ്പിൽ 17-കാരനായ എഡ്സൺ അരാന്റേസ് ഡോ നാസിമെന്റോ എന്ന പെലെ തന്റെ വരവ് ലോകത്തെ അറിയിച്ചു. ഫ്രാൻസിനെതിരായ സെമിഫൈനലിൽ ഒരു ഹാട്രിക്കും ഫൈനലിൽ രണ്ട് ഗോളുകളും ഉൾപ്പെടെ ആറ് ഗോളുകൾ നേടി ബ്രസീലിന്റെ വേൾഡ് കപ്പ് നേട്ടത്തിൽ നിർണായക പങ്കു വഹിച്ചു.

പെലെയുടെ കഴിവ് ലോകം അത്ഭുതത്തോടെയാണ് ഉറ്റു നോക്കിയിരുന്നത്. ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ വരുന്നതുവരെ പെലെ ചെയ്തതുപോലെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിൽ ഒരു യുവതാരവും ഇത്രയധികം സ്വാധീനം ചെലുത്തിയിട്ടില്ല.റഷ്യ 2018 ലോകകപ്പിൽ എംബാപ്പെ ആഗോള സൂപ്പർസ്റ്റാറായി. 19-ാം വയസ്സിൽ പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന രണ്ടാമത്തെ കൗമാരക്കാരനായി. ഇപ്പോൾ 2022 ലെ ഖത്തർ ലോകകപ്പിൽ താരപദവിയിലേക്ക് ഉയർന്നേക്കാവുന്ന മറ്റൊരു ബ്രസീലിയൻ താരമാണ് റയൽ മാഡ്രിഡ് വിങ്ങർ വിനീഷ്യസ് ജൂനിയർ .റയൽ മാഡ്രിഡിനെ ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും കിരീടം നേടികൊടുക്കുന്നതിൽ യുവ തരാം പ്രധാന പങ്കാണ് വഹിച്ചത്.

ഖത്തർ വേൾഡ് കപ്പിൽ വിനിഷ്യസിൽ വലിയ പ്രതീക്ഷകളാണ് ബ്രസീൽ വെക്കുന്നത്. 22 വയസ്സുള്ള വിനീഷ്യസ് തന്റെ ആദ്യ വേൾഡ് കപ്പിനായാണ് ഖത്തറിലെത്തുന്നത്. എല്ലാ വേൾഡ് കപ്പിലെന്ന പോലെ പോലെ ബ്രസീലിന് കഴിവുള്ള കളിക്കാരുടെ ഒരു നിരയുണ്ട്.സൂപ്പർതാരം നെയ്മർ, റഫിൻഹ, ആന്റണി, കാസെമിറോ…അങ്ങനെ അത് നീണ്ടു പോകും.തന്റെ വൈദ്യുത വേഗതയും ഗംഭീരമായ കഴിവുകളും കൊണ്ട് പ്രതിപക്ഷത്തിന്റെ പ്രതിരോധത്തിൽ നാശം സൃഷ്ടിക്കാൻ കഴിവുള്ള താരമാണ് വിനി.മാഡ്രിഡിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഫോം അസൂയാവഹമാണ്. കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലും 22 ഗോളുകൾ നേടിയ അദ്ദേഹം 21 അസിസ്റ്റുകൾ നേടിയിട്ടുണ്ട്, ഈ സീസണിലും അതിന്റെ തുടർച്ചയാണ് കാണുന്നത്.

ഇടതുവശത്തും മുന്നേറ്റത്തിലും അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിനീഷ്യസിന് കളിക്കാനാകും.പാസിംഗും ഡ്രിബ്ലിംഗും സ്കോർ ചെയ്യാനുള്ള കഴിവും വിനിയെ കൂടുതൽ അപകടകാരിയാക്കുന്നു. പക്ഷേ മാഡ്രിഡിൽ കളിക്കുന്ന അതെ പോലെ തന്നെ ബ്രസീലിലും വിനിഷ്യസിന് കളിക്കാനാവും എന്നത് സംശയമാണ്.ക്ലബ്ബ് ഫുട്ബോളിൽ, കരീം ബെൻസെമ, ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ് എന്നിവർ പൂർണ പിന്തുണയുമായി വിനിഷ്യസിന് പുറകിൽ ഉണ്ട്. രാജ്യത്തിനായി കളിക്കുമ്പോൾ അദ്ദേഹത്തിന് ദേശീയ ടീമംഗങ്ങളിൽ നിന്ന് ആ സേവനം ലഭിച്ചേക്കില്ല. പക്ഷെ സൂപ്പർ താരം നെയ്മറുമായി മികച്ച ഒത്തിണക്കം പുറത്തെടുക്കാത്താൽ വിനിഷ്യസിൽ നിന്നും അത്ഭുതങ്ങൾ കാണാൻ സാധിക്കും. മുന്നേറ്റ നിരയിലെ മികച്ച താരങ്ങളുടെ സാനിധ്യം ഇത് മറികടക്കാൻ വിനിഷ്യസിനെ സഹായിക്കും എന്നുറപ്പാണ്.

എന്നാൽ ബ്രസീലിന്റെ മഞ്ഞ ജേഴ്സിയിൽ വിനിഷ്യസിന് അത്ര മികച്ച റെക്കോർഡ് അല്ല ഉളളത്. 16 മത്സരങ്ങളിൽ നിന്നായി ഒരു ഗോൾ മാത്രമാണ് ഇതുവരെ നേടാൻ സാധിച്ചത്. പലപ്പോഴും പകരക്കാരനായിട്ടാണ് ബ്രസീൽ പരിശീലകൻ ടിറ്റെ വിനിഷ്യസിനെ ഉപയോഗിച്ചത്. 2019 ബ്രസീൽ പെറുവിനോട് 1-0ന് തോറ്റപ്പോൾ 72-ാം മിനിറ്റിൽ പകരക്കാരനായാണ് അദ്ദേഹം തന്റെ സീനിയർ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്.2021 ൽ സ്വന്തം മണ്ണിൽ നടക്കുന്ന ബ്രസീലിന്റെ 2021 കോപ്പ അമേരിക്ക ടീമിൽ വിനീഷ്യസിനെ ടിറ്റെ ഉൾപ്പെടുത്തി.

ഫൈനലിൽ എതിരാളികളായ അർജന്റീനയോട് 1-0 ന് തോറ്റപ്പോൾ അദ്ദേഹം പകരക്കാരനായി കളിച്ചു.മരക്കാന സ്റ്റേഡിയത്തിൽ നടന്ന 2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ 4-0 ന് സ്വന്തം തട്ടകത്തിൽ വിനീഷ്യസ് ദേശീയ ടീമിനായി തന്റെ ആദ്യ ഗോൾ നേടി. ഖത്തറിൽ ബ്രസീലിന്റെ മുന്നേറ്റ നിരയുടെ ഇടതു വിങ്ങിൽ വിനീഷ്യസ് സ്ഥാനം പിടിക്കുമെന്നുറപ്പാണ്. രണ്ടു പതിറ്റാണ്ടിനു ശേഷം ലോകകപ്പ് കിരീടം ലക്‌ഷ്യം വെക്കുന്ന ബ്രസീലിന് 22 കാരനിൽ വലിയ പ്രതീക്ഷകളാണുള്ളത്.

Rate this post