❝മികച്ച കളിക്കാർ ഉണ്ടെങ്കിലും ബ്രസീൽ പോർചുഗലിനേക്കാൾ മികച്ചവരാവില്ല❞ |Portugal |Brazil

ഫിഫ ലോകകപ്പ് 2022 അടുത്തിരിക്കെ പങ്കെടുക്കുന്ന ഓരോ ടീമിന്റെയും ശക്തിയും ബലഹീനതയും ആരാധകർ തൂക്കിനോക്കാൻ തുടങ്ങിയിരിക്കുന്നു. ബ്രസീലും പോർച്ചുഗലും യഥാക്രമം തെക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും രണ്ട് സൂപ്പർ പവറുകളാണ്. നവംബർ 20 ന് ടൂർണമെന്റ് ആരംഭിക്കുമ്പോൾ ഖത്തറിൽ മികച്ച വിജയം നേടാനാണ് ഇരുവരും ആഗ്രഹിക്കുന്നത്.

സൂപ്പർ താരങ്ങളാൽ നിറഞ്ഞ ഒരു നിര തന്നെ ബ്രസീലിനുണ്ട്.എഡേഴ്‌സൺ, ആലിസൺ ബെക്കർ തുടങ്ങിയവർ ഗോൾ വല കാക്കുമ്പോൾ പ്രതിരോധത്തിൽ, തിയാഗോ സിൽവ, മാർക്വിഞ്ഞോസ്, അലക്സ് സാന്ദ്രോ, അലക്സ് ടെല്ലെസ്, എഡർ മിലിറ്റോ, ഡാനിലോ എന്നിവരും അണിനിരക്കും.ഫ്രെഡ്, കാസെമിറോ, ഫാബിഞ്ഞോ, ലൂക്കാസ് പാക്വെറ്റ, ബ്രൂണോ ഗ്വിമറെസ് എന്നിവർ മധ്യനിരയിലും അണിനിരക്കും,നെയ്മർ ജൂനിയർ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ്, റാഫിൻഹ ഡയസ്, റിച്ചാർലിസൺ, റോബർട്ടോ ഫിർമിനോ, ആന്റണി എന്നിവരും മറ്റും ബ്രസീൽ കോച്ച് ടൈറ്റിന് തിരഞ്ഞെടുക്കാൻ സമ്പന്നമായ മുന്നേറ്റ നിരയുമുണ്ട്.

അത്‌ലറ്റിക്കോ മാഡ്രിഡ് താരം ജോവോ ഫെലിക്‌സ് അടുത്തിടെ ബ്രസീൽ, പോർച്ചുഗൽ ദേശീയ ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. ബ്രസീലിനെ വെച്ച് , പോർച്ചുഗൽ ഒരു ചെറിയ ടീമല്ലെന്ന് ഫെലിക്‌സ് അഭിപ്രായപ്പെട്ടു.ഒരു ഘട്ടത്തിൽ ബ്രസീലിനെതിരെ ഏറ്റുമുട്ടാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും പ്രത്യേകിച്ചും മാത്യൂസ് കുൻഹയെപ്പോലുള്ള അദ്ദേഹത്തിന്റെ അത്‌ലറ്റിക്കോ മാഡ്രിഡ് ടീമംഗങ്ങൾ ബ്രസീലിൽ ഉള്ളപ്പോൾ. “ബ്രസീലിന് മികച്ച കളിക്കാരുണ്ട്, പക്ഷേ അവർ പോർച്ചുഗീസ് ദേശീയ ടീമിനേക്കാൾ മികച്ചവരല്ല”അടുത്തിടെ ഒരു അഭിമുഖത്തിൽ ഫെലിക്സ് പറഞ്ഞു.

റൂയി പട്രീസിയോ,പെപ്പെ,റൂബൻ ഡയസ്, ജോവോ കാൻസെലോ, ഡിയോഗോ ദലോട്ട്, റാഫേൽ ഗുറേറോ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരടങ്ങിയ പോർച്ചുഗൽ അതിശക്തരാണ്.2019 ലെ യുവേഫ നേഷൻസ് ലീഗ് കിരീട നേടിയ റൊണാൾഡോ നയിക്കുന്ന ടീം ലോകകപ്പിലും ഒരു പ്രധാന എതിരാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു.ഡീഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ് ജോവോ ഫെലിക്സ്. തന്റെ ക്ലബ് ടീമിനായി ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങൾ കളിച്ച അദ്ദേഹം മൂന്ന് അസിസ്റ്റുകൾ നൽകിയിട്ടുണ്ട്.

ഫെലിക്സ് 2019-ൽ ബെൻഫിക്കയിൽ നിന്ന് സ്പെയിനിൽ എത്തി. അതിനുശേഷം, ലാ ലിഗ ടീമിനായി 117 മത്സരങ്ങൾ കളിച്ചു, 29 ഗോളുകളും 18 അസിസ്റ്റുകളും നൽകി.തന്റെ മക്വിക്ച്ച ഫോം തുടർന്ന് ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് താരം.

Rate this post